കനത്ത മഴ: ബെംഗളൂരുവില്‍ പല ഇടങ്ങളിലും വെള്ളക്കെട്ട്
ബെംഗളൂരു: രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയില്‍ ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളും, സബ് വേകളും വെള്ളത്തിനടിയിലായി. സഹകർ നഗർ, ഹൊറമാവ്, എച്ച്ബിആർ ലേ ഔട്ട്, സഞ്ജയ് നഗർ, കുശാൽ നഗർ, ഹെസറഘട്ട മെയിൻ റോഡ്, പീനിയ ഇൻഡസ്ട്രിയൽ ഏരിയ, ദാസറഹള്ളി, യശ്വന്തപുര, കെ ആർ പുരം എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തത്. കോഡിഗെഹള്ളി അടിപാതയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ താഴ്ന്നു പോയ ഇന്നോവ കാറിന്റ മുകളില്‍ കയറി നിന്ന ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അടിപ്പാതയുടെ രണ്ട് ഭാഗത്തേയും ചരിവുകളിലൂടെ ഒലിച്ചിറങ്ങിയ വെള്ളം നടുഭാഗത്ത് നിറഞ്ഞു കിടക്കുകയായിരുന്നു. വെള്ളക്കെട്ടിന്റ രൂക്ഷതയറിയാതെ ഡ്രൈവ് ചെയ്തു പോയതാണ് വാഹനം മുങ്ങി പോകാന്‍ കാരണം.
മണ്ണും, മാലിന്യങ്ങളും നിറഞ്ഞ് നഗരത്തിലെ ഡ്രെയിനേജുകളില്‍ പലതിലും സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുകയും ഡ്രെയിനേജ് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളടക്കം പലയിടത്തും വെള്ളം കയറാന്‍ കാരണമാവുകയും ചെയ്തു. നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന സ്ഥലമായ ഡോളര്‍സ് കോളനിയിലെ ബിവര്‍ലി വില്ലാസ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ മുപ്പത് കാറുകളും, നാല്‍പ്പതോളം ബൈക്കുകളുമാണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്. അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റ മെയിന്‍ ഗേറ്റ് മഴ വെള്ളത്തിന്റ ശക്തമായ പ്രവാഹത്തില്‍ തകര്‍ന്നു. അപ്പാര്‍ട്ട്‌മെന്റിന്റ ബേസ്‌മെന്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ പുറത്ത് കടക്കാന്‍ ശ്രമിച്ചവര്‍ അവിടെ നിറഞ്ഞു കിടന്ന വെള്ളക്കെട്ടില്‍ കുടുങ്ങി. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. നിറഞ്ഞു കവിഞ്ഞൊഴുകിയ ഡ്രയിനേജ് വെള്ളം ഈ പ്രദേശങ്ങളിലെ നൂറോളം വീടുകളിലും കയറി. പലരുടേയും വിലപിടിപ്പുള്ള കാറുകളായ ബെന്‍സ്, ഓഡി മുതലായ കാറുകളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങള്‍ നശിച്ച വകയില്‍ മാത്രം ഇരുപത് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കനത്ത മഴയിൽ വീടുകളിലും റോഡുകളിലും വെള്ളം കയറിയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഡ്രെയിനേജുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാലാണ് പലസ്ഥലങ്ങളിലും വെള്ളം കയറിയതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ജി. പുട്ടസ്വാമി പറഞ്ഞു. മഴ പെയ്യുമ്പോള്‍ തെരുവുകളിലെ വെള്ളം ഡ്രെയിനേജുകളിലാണ് എത്തിച്ചേരേണ്ടത്. എന്നാല്‍ സാങ്കേതിക തികവുകളോടെ ചെയ്യേണ്ട ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ ബി.ബി.എം.പി. എഞ്ചിനിയര്‍മാര്‍ കോണ്‍ട്രാക്ടര്‍മാരുടെ താളത്തിനൊത്ത് തുള്ളുന്നതു കൊണ്ടാണ് പലപ്പോഴും ഇത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Even after locals persuaded him to ditch his vehicle and escape. The driver held on to his vehicle (2/2). pic.twitter.com/kMw6RxIjGz
— Imran Khan (@keypadguerilla) September 9, 2020
Heavy #Rains lashed out on the city leaving citizens across #Bengaluru affected. #Vehicles damaged, #trees fallen, another show of #BBMP poor rain management. @BBMPCOMM @BBMP_MAYOR @WF_Watcher @FarheenKHussain @rakeshprakash1 @TOIBengaluru pic.twitter.com/aNsmmtEkG3
— Nithya Mandyam (@Nithya_Mandyam) September 9, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.