Follow the News Bengaluru channel on WhatsApp

പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; തുടർന്നു നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ചെങ്ങനാശ്ശേരി കിടങ്ങറ എട്ടു പറയിൽ ദിവാകരൻ്റെ മകനും പീനിയ സെക്കൻ്റ് സ്റ്റേജിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ സലീം കുമാർ (52) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് പീനിയ ആശ്രയ ആശുപത്രിയിൽ പ്രവേശിപ്പിച്ച സലിം വ്യാഴാഴ്ച പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബെംഗളൂരുവിൽ സംസ്കരിക്കും. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം കുടുംബാംഗങ്ങള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

ബെംഗളൂരു കേരള സമാജം പീനിയ സോണിൻ്റെ ജോയിൻ്റ് കൺവീനർ ആയിരുന്നു. സാമൂഹിക സന്നദ്ധ മേഖലകളിൽ സജീവമായ സലീം കുമാർ കഴിഞ്ഞ 30 ഓളം വർഷമായി ബെംഗളൂരു പീനിയയിലാണ് താമസം. ഭാര്യ മുബീന. മക്കൾ സനുപ്, സമീറ. സലീമിൻ്റെ ആകസ്മിക നിര്യാണത്തിൽ കേരള സമാജം പ്രവർത്തകർ അനുശോചിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.