വന്‍ കഞ്ചാവ് വേട്ട; ആടുഫാമിന്റെ ഭൂഗര്‍ഭ അറയില്‍ നിന്ന് പിടിച്ചെടുത്തത് 12 ക്വിന്റല് കഞ്ചാവ്

ബെംഗളൂരു : ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 12 ക്വിന്റല് കഞ്ചാവ്. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ആടു ഫാമിന്റെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് വലിയ പ്ലാസ്റ്റിക്കു കവറുകളില്‍ പൊതിഞ്ഞ് ഒളിപ്പിച്ചുവെച്ച 12 ക്വിന്‍റല്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഇതിന് പുറമെ കഞ്ചാവ് കേസില്‍ പിടിയിലായ നാലു പ്രതികളില്‍ നിന്നായി ഒന്നര ക്വിന്റല്‍ കഞ്ചാവും ബെംഗളൂരു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പതിമൂന്നര ക്വിന്‍റല്‍ കഞ്ചാവ് ആണ് ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഇടങ്ങളില്‍ നിന്നായി ബെംഗളൂരു പോലീസ് പിടിച്ചെടുത്തത്.
ബെംഗളൂരുവിലെ ശേഷാദ്രിപുരം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യവെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ജ്ഞാനശേഖറിനെ (37) ചോദ്യം ചെയ്തപ്പോഴാണ് കല്‍ബുര്‍ഗിയില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ച വിവരം പോലീസിന് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
ജ്ഞാനശേഖറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജയപുര സിന്ദഗി സ്വദേശി സിദ്ധുനാഥ് ലവതെ(22) ബീദര്‍ സ്വദേശി നാഗനാഥ് (39), കല്‍ബുര്‍ഗിയിലെ ആടു ഫാം ഉടമ ചന്ദ്രകാന്ത് (34) എന്നിവര്‍ അറസ്റ്റിലായി.

ഒഡീഷയില്‍ നിന്ന് പച്ചക്കറി ലോറികളിലാണ് കഞ്ചാവ് കല്‍ബുര്‍ഗിയില്‍ എത്തിച്ചതെന്ന് പോലിസ് പറഞ്ഞു. ജ്ഞാന ശേഖറിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാളില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ വിജയപുര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ സിദ്ധുനാഥിന്റെ പക്കല്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കല്‍ബുര്‍ഗിയില്‍ നിന്നോ ബീദറില്‍ നിന്നോ ആണ് ബെംഗളൂരുവിലേക്ക് കഞ്ചാവ് എത്തുന്നത് എന്ന കാര്യം പോലിസിന് മനസ്സിലാവുന്നത്.
പോലീസിന് ലഭിച്ച വിവര പ്രകാരം സെപ്തംബര്‍ എട്ടിന് ദേശീയ പാത 50-ല്‍ ബീദറിനും കല്‍ബുര്‍ഗിക്കും ഇടയിലെ ടോള്‍ ഗേറ്റിനടുത്ത് പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടുകയും ലോറി ഉടമ നാഗനാഥ്, ആടു ഫാം ഉടമ ചന്ദ്രകാന്ത് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദ്രകാന്തിന്റെ ആടു ഫാമില്‍ കഞ്ചാവ് ശേഖരം ഒളിപ്പിച്ചു വെച്ച വിവരം പോലീസിന് ലഭിക്കുന്നത്. നാഗനാഥിന്റെ ലോറിയില്‍ ആടു ഫാമിലെ ആടുകള്‍ക്കുള്ള ഭക്ഷണം എന്ന പേരിലാണ് കഞ്ചാവ് ഫാമിലെത്തിച്ചിരുന്നത്. ബെംഗളൂരുവിന് പുറമേ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വിതരണത്തിന് എത്തിക്കാനായാണ് ഇവ സ്റ്റോക്ക് ചെയ്തു വെച്ച തെന്നും പോലിസ് പറഞ്ഞു.
പഴുതടച്ചുള്ള അന്വേഷണത്തിൽ പ്രതികളെ മുഴുവൻ വലയിലാക്കിയ ബെംഗളൂരു സെൻട്രൽ ഡിവിഷനിലെ അന്വേഷണ് സംഘത്തിന് ബെംഗളൂരു സിറ്റി കമ്മീഷണർ കമാൽ പന്ത് രണ്ടു ലക്ഷം രൂപ പ്രോത്സാഹന സമ്മാനമായി നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.