ദസറ ഒക്ടോബര്‍ 17 മുതല്‍; ചടങ്ങുകള്‍ ലളിതം, ഉദ്ഘാടനം കോവിഡ് പോരാളികള്‍

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ ലളിതമായി നടത്തും. ഉദ്ഘാടനം ഒക്ടോബര്‍ 17 ന്. മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രാവിലെ 7.45 ന് നാല് കോവിഡ് പ്രതിരോധ പ്രവര്‍ത്തകരും കോവിഡ് രോഗമുക്തി നേടിയ ഒരാളും ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് തിരി തെളിയിക്കും. ശനിയാഴ്ച്ച നടന്ന ദസറ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ചടങ്ങുകള്‍ ലളിതമാക്കി പൂജകളിലും പരമ്പരാഗതമായി തുടരുന്ന ചടങ്ങുകളും മറ്റും മാറ്റമില്ലാതെ തുടരും.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ദസറയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ജംബോ സവാരിയില്‍ ഇത്തവണ പത്തു ആനകള്‍ക്ക് പകരം അഞ്ച് ആനകളായിരിക്കും എഴുന്നള്ളിക്കുക. ജംബോ സവാരിയുടെ ഭാഗമായുള്ള നഗരപ്രദക്ഷിണം ഒഴിവാക്കി മൈസൂരു കൊട്ടാര പരിസരത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പരമാവധി 2000 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഭക്ഷ്യമേള, യുവദസറ, കായിക മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ദീപാലങ്കാരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലുള്ളത് പോലെ നിലനിര്‍ത്തുന്നുണ്ട്. ദസറയുടെ ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ തത്സമയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.