കർണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പോലീസ് അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷ്, സഹോദരൻ സുബിത്ത് എന്നിവരാണ് മൈസൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സിസിബി) പിടിയിലായത്.
കേരളത്തിലേക്ക് 500 ഗ്രാം കഞ്ചാവ് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കണ്ണൂർ കോളിക്കടവിൽ നിന്നും മൈസൂരുവിലെത്തിച്ച ഇവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നാണ് 500 കിലോ കഞ്ചാവ് പിടികൂടിയത്.
108 ആംബുലൻസ് ഡ്രൈവറാണ് അറസ്റ്റിലായ സുബിലാഷ്. ഇയാൾക്കെതിരെ ഇരിട്ടി പോലീസിൽ 3 കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ നിലനിൽക്കേ സുഭിലാഷിനെ പോലീസ് ക്ലിയറൻസ് ഇല്ലാതെ കണ്ണൂരിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
ബെംഗളൂരുവിലെ ലഹരികടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടക പോലിസ്. വിവിധ ജില്ലകളില്‍ നിന്നായി ക്വിന്റല്‍ കണക്കിന് കഞ്ചാവും മറ്റു മയക്കുമരുന്നുകളും പോലീസ് റെയിഡില്‍ പിടികൂടിയിരുന്നു. കന്നഡ ചലചിത്രമേഖലകളില്‍ നിന്നുള്ള പ്രമുഖ നടിമാര്‍ അടക്കം സംസ്ഥാനത്ത് ഈ മാസം ഇരുപതോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.