കര്‍ണാടകയില്‍ നിന്നുള്ള ആദ്യ കിസാന്‍ ട്രെയിന്‍ സെപ്തംബര്‍ 19 മുതല്‍
ബെംഗളൂരു : കര്‍ണാടകയില്‍ നിന്നുള്ള ആദ്യ കിസാന്‍ ട്രെയിന്‍ സെപ്തംബര്‍ 19 മുതല്‍ സര്‍വീസ് ആരംഭിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടു പോകാനുള്ള പ്രതിവാര കിസാന്‍ ട്രെയിന്‍ ബെംഗളൂരുവില്‍ നിന്നും നിസാമുദ്ദീനിലേക്കാണ് സര്‍വീസ് നടത്തുക. ഒരു മാസത്തിനുള്ളില്‍ അഞ്ച് തവണയാണ് സര്‍വീസ് നടത്തുക. കര്‍ണാടകയിലെ പ്രധാനപ്പെട്ട ആറ് നഗരങ്ങളായ മൈസൂരു, ഹാസന്‍, ദാവണ്‍ഗരെ, ഹുബ്ബള്ളി, ബെല്‍ഗാവി, അരസിക്കര വഴിയാണ് സര്‍വീസ് നടത്തുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ മൊത്ത വിതരണ മാര്‍ക്കറ്റുകളോട് ചേര്‍ന്നുള്ള സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തുന്നത്.
പൂര്‍ണമായും ശീതീകരിച്ച ട്രെയിനില്‍ 10 പാഴ്‌സല്‍ കോച്ചുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പഴം, പച്ചക്കറി, മത്സ്യം, മാസം, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കേടുകൂടാതെ വേഗത്തില്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ സാധിക്കും എന്നതാണ് കിസാന്‍ ട്രെയിനിന്റെ പ്രത്യേകത. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ 2020-21 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ ട്രെയിന്‍. സാധാരണ പാഴ്‌സല്‍ നിരക്കിനേക്കാള്‍ 50 % അധികമാണ് ട്രെയിനില്‍ ഈടാക്കുക.
Main Topic : First Kisan Rail from State on September 19
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.