രാജ്യസഭ അംഗം അശോക് ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു
ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗം അശോക് ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച രാത്രി പത്തര മണിയോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഈ മാസം രണ്ടാം തീയതിയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.മണിപ്പാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശോക് ഗസ്തിയുടെ ആരോഗ്യനില കഴിഞ്ഞ ഒരാഴ്ച്ചയായി ഗുരുതരമായി തുടരുകയായിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു ചികിത്സ തുടർന്നത്.
ഇക്കഴിഞ്ഞ ജൂണില്‍ ആണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. റായിച്ചൂരില്‍ നിന്നുള്ള അഭിഭാഷകന്‍ കൂടിയായ ഗസ്തി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബെല്ലാരി, കൊപ്പല്‍, റായിച്ചൂര്‍ ജില്ലകളുടെ പാര്‍ട്ടി ചുമതല ഗസ്തിക്കായിരുന്നു.
വിദ്യാർത്ഥി സംഘടനയായ എബിവിപിയിലൂടെയാണ് അശോക് ഗസ്തി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1989 യുവമോർച്ചയുടെ റായിച്ചൂര്‍ ജില്ലാ അധ്യക്ഷനായി. കർണാടക പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായിരുന്നു. ജൂൺ 22ന് ആണ് അശോക് ഗസ്തി രാജ്യസഭാ എംപിയായി ചുമതലയേറ്റത്. റായിച്ചൂരില്‍ നിന്നുള്ള അഭിഭാഷകന്‍ കൂടിയായ ഗസ്തി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബെല്ലാരി, കൊപ്പല്‍, റായിച്ചൂര്‍ ജില്ലകളുടെ പാര്‍ട്ടി ചുമതല ഗസ്തിക്കായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.