Follow the News Bengaluru channel on WhatsApp

ബെംഗളൂരു കലാപം: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുസ്ലിം പണ്ഡിതര്‍

ബെംഗളൂരു: കഴിഞ്ഞ മാസം ബെംഗളൂരു ഈസ്റ്റില്‍ നടന്ന കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുസ്ലിം പണ്ഡിതന്മാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ചവര്‍ക്കെതിരേയും ശക്തമായ നടപടികളെടുക്കണമെന്നും കര്‍ണ്ണാടക അമീര്‍ – ഇ – ശരിയത്ത് മൗലാനാ സാഗിര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ലഹളയുടെ പേരില്‍ മുന്നൂറോളം പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ പലരും നിരപരാധികളാണ്. ഇവരെ നിരുപാധികം വിട്ടയക്കണമെന്നും ജമാ മസ്ജിദ് ഇമാം മൗലാനാ മഖ്സൂദ് ഇമ്രാന്‍ റഷീദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലഹളക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നുള്ളതു കൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാന്‍ കാരണമെന്ന് നിവേദനത്തില്‍ പറയുന്നു. സ്ഥലം എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ പി. നവീന്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിക്കാനുണ്ടായ കാരണങ്ങള്‍ എന്താണെന്ന് അന്വഷണത്തിലൂടെ കണ്ടെത്തണമെന്നും, ഇതിനു പിന്നില്‍ ചില ഗൂഢ ശക്തികള്‍ക്ക് പങ്കുള്ളതായി തങ്ങള്‍ സംശയിക്കുന്നുണ്ടെന്നും, സമഗ്രമായ അന്വേഷണത്തിലൂടെ അത് പുറത്ത് കൊണ്ടുവരണമെന്നും പണ്ഡിതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണം നടത്തുവന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലഹളക്കാര്‍ക്കെതിരേ യുഎപിഎ ചുമത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും, അല്ലാത്തപക്ഷം നിരപരാധികളായ നിരവധി പേരുടെ ജീവിതം നശിക്കാന്‍ അത് കാരണമാകുമെന്നും പണ്ഡിതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഫേസ്ബുക്കില്‍ വന്ന പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പതിനൊന്നിനാണ് ബെംഗളൂരുവിലെ ഡി.ജെ.ഹള്ളിയിലും, കെ.ജി. ഹള്ളിയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ ഡി.ജെ.ഹള്ളിയിലേയും, കെ.ജി. ഹള്ളിയിലേയും പോലീസ് സ്റ്റേഷനുകളും നിരവധി വാഹനങ്ങളും ലഹളക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. എം.എല്‍.എ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടും ലഹളക്കാര്‍ തീ വെച്ച് നശിപ്പിച്ചു. കലാപം നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.