ബെംഗളൂരു മയക്കുമരുന്ന് കേസ്; രണ്ടു കന്നഡ നടൻമാരേയും മുൻ കോർപ്പറേറ്ററേയും ഇന്ന് ചോദ്യം ചെയ്യും
ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നടന്‍ സന്തോഷ്, അവതാരകനും നടനുമായ അകുല്‍ ബാലാജി, മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ വി ദേവരാജിന്റെ മകനും മുൻ കോർപ്പറേറ്ററമായ യുവരാജ് ആര്‍വി എന്നിവര്‍ക്ക് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. മൂന്നു പേരും ശനിയാഴ്ച്ച രാവിലെ 10.30 ന് ഹാജരാവാനാണ് നിര്‍ദേശം.എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത പ്രതികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവരോടും ഇന്ന് ഹാജരാകാൻ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ പോലിസ് അറസ്റ്റിലായവരുമൊന്നിച്ചുള്ള പാര്‍ട്ടി ചിത്രങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു
മൈസൂരുവില്‍ കുടുംബത്തോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന നടന്‍ സന്തോഷ് നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അകുല്‍ ബാലാജിയും, യുവരാജ് ആര്‍ വി യും നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കന്നഡ നടനും മോഡലുമായ ദിഗന്ത് മഞ്ചാലെ പത്‌നിയും കന്നഡ നടിയുമായ ഐന്ദ്രിത റേ എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതേ സമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.