മയക്കുമരുന്ന് വില്‍പന; മലയാളി അടക്കം രണ്ടു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി
ബെംഗളൂരു : ലഹരിമരുന്നുമായി മലയാളി അടക്കം രണ്ടു പേര്‍ കൂടി ബെംഗളൂരുവില്‍ പോലീസ് പിടിയിലായി. ബെംഗളൂരു ഹെന്നൂരില്‍ താമസിക്കുന്ന മലയാളിയായ ബോവസ് ഷാജി (27) ഹൊറമാവില്‍ താമസിക്കുന്ന കാമറൂണ്‍ സ്വദേശി ജോണ്‍ എറിക് അസ്‌റിന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മാഗഡി റോഡ് പോലീസിന്‍റെ പിടിയിലായത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രാജാജി നഗറിലെ എസ്എസ്‌ഐ പ്രദേശത്തു നിന്നും ഉച്ചയോടെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. രണ്ടു പേരും കൈയിലുണ്ടായിരുന്ന എംഡിഎംഎ വില്‍പന നടത്താനായിട്ടായിരുന്നു ഇവിടെ എത്തിയത്.
ഇവരുടെ പക്കല്‍ നിന്നും 70 ഗ്രാം നിരോധിത എംഡിഎംഎ മരുന്നുകളും രണ്ടു ഇരുചക്രവാഹനങ്ങളും, നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ മലയാളിയായ ഷാജി ബിരുദ പഠനത്തിനായിട്ടാണ് നേരത്തെ ബെംഗളൂരുവില്‍ എത്തിയത്. എങ്കിലും കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയും പിന്നീട് ബെംഗളൂരുവില്‍ സ്വന്തമായി ഒരു ഡ്രൈ വാഷ് സെന്റര്‍ ആരംഭിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ വഴിയാണ് ഇയാള്‍ അസ്ഹറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും അസ്ഹറിനൊപ്പം ചേര്‍ന്ന് മയക്ക് മരുന്ന് വില്‍പന ആരംഭിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ നടന്ന നിരവധി പാര്‍ട്ടികള്‍ക്ക് ഇയാള്‍ അസ്ഹറില്‍ നിന്നും ലഹരിമരുന്ന് വാങ്ങി എത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.