ഡി വൈ എസ് പി എം കെ ഗണപതിയുടെ ആത്മഹത്യ: മുന്‍ മന്ത്രി കെ ജെ ജോര്‍ജിന് സിബിഐ നോട്ടീസ്
ബെംഗളൂരു : ഡി വൈ എസ് പി എം കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുന്ന സിബിഐ സംഘം മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ജെ ജോര്‍ജിന് നോട്ടീസ് നല്‍കി. സിബിഐ സംഘം വിധാന്‍ സൗധയില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് നല്‍കിയത്.
2016 ജൂലൈ ഏഴിനാണ് മംഗളൂരു പശ്ചിമമേഖലാ ഡി വൈഎസ് പി ആയിരുന്ന എം കെ ഗണപതിയെ (51) മടിക്കേരിയിലെ വിനായക ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മന്ത്രി കെ ജി ജോര്‍ജില്‍ നിന്നും ഇന്റലിജന്‍സ് എഡിജിപി എഎം പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവരില്‍ നിന്നും താന്‍ നിരന്തരം മാനസിക പീഡനം നേരിടുന്നതായി ഗണപതി ഒരു ടെലിവിഷന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഗണപതിയുടെ മരണത്തെ തുടർന്ന് കെ ജി ജോർജിനെതിരെ നടപടിയെടുക്കണമെന്ന് മഡിക്കേരി ഫസ്റ്റ് ക്ലാസ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്നപൂർണേശ്വരി ഉത്തരവിട്ടതിനെ തുടര്‍ന്നു മന്ത്രി രാജിവെച്ചിരുന്നു. ഗണപതിയുടെ മകന്‍ നിഹാല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.
2017 സെപ്തംബറിലാണ് സുപ്രീം കോടതി കേസ് സിബിഐ അന്വേഷണത്തിന് വിടുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ സിബിഐ സംഘം കെ ജെ ജോര്‍ജിനേയും രണ്ടു പോലീസുദ്യോഗസ്ഥരേയും കുറ്റവിമുക്തരാക്കി സിബിഐ ബി – റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഗണപതിയുടെ മകന്‍ നിഹാല്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പുനരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.