ബെംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതി ഷുഹൈബിനെ ബെംഗളൂരുവിലെത്തിച്ചു; ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
ബെംഗളൂരു : തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായ കണ്ണൂര്‍ സ്വദേശി ഷുഹൈബിനെ ചൊവ്വാഴ്ച പുലര്‍ച്ചയോടെ ബെംഗളൂരുവിലെത്തിച്ചു. 2008 ലെ ബെംഗളൂരു സ്‌ഫോടന കേസ് കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഷുഹൈബിനെ അന്വേഷണ സംഘം ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
ബെംഗളൂരു സിറ്റി തീവ്രവാദ വിരുദ്ധ സെല്‍ (എടിസി) കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ഷുഹൈബിനെ പിടികൂടിയതെന്നും 2008 മുതല്‍ ഒളിവിലായിരുന്ന പ്രതിക്കെതിരെ 2019 ഒക്ടോബറില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു. ബെംഗളൂരു സ്‌ഫോടന കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയതിനാല്‍ നിര്‍ണായക അറസ്റ്റാണിതെന്നും സന്ദീപ് പാട്ടില്‍ പറഞ്ഞു. ഷുഹൈബ് ആണ് സ്‌ഫോടക വസ്തു ഉണ്ടാക്കിയതെന്നും കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി ഷുഹൈബിന് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
2008 ജൂലൈ 25 നാണ് ബെംഗളൂരുവിലെ മഡിവാള, അശോക് നഗര്‍, കെങ്കേരി, കോറമംഗല അടക്കമുള്ള ഒമ്പത് ഇടങ്ങളില്‍ സ്‌ഫോടനം നടന്നത്. ഒരു സ്ത്രീ കൊല്ലപ്പെടുകയൂം 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 9 കേസുകളായി ഇതുവരെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.