കര്‍ണാടകയിലെ കോവിഡ് മുക്തി നിരക്ക് 80.35 ശതമാനമായി
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാകുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 6974 പേര്‍ക്കായിരുന്നു. അതേ സമയം 9073 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 533850 പേര്‍ക്കാണ്. ഇതില്‍ 432450 പേര്‍ക്കാണ് രോഗം ഭേദമായത്. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 93153 ആണ്. ഇതു വരെ 8228 പേര്‍ മരിച്ചു.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചതും കൂടുതല്‍ പേര്‍ മരിച്ചതും ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. ചൊവ്വാഴ്ച 3082 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അതേ സമയം ഇന്നലെ 4145 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്.
ബെംഗളൂരുവിൽ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2715 ആണ്. മൈസൂരു (715), ദക്ഷിണ കന്നഡ (492), ധാർവാഡ് (466) ബെല്ലാരി (418) എന്നീ ജില്ലകളാണ് ബെംഗളൂരു അർബൻ കഴിഞ്ഞാൽ മരണനിരക്കിൽ മുന്നിലുള്ളത്. ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പകുതിയോളം ജില്ലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരെക്കാള്‍ രോഗ മുക്തി നേടിയവരാണ് കൂടുതല്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.