കോടതി പരിസരങ്ങളില്‍ കോവിഡ് പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി
ബെംഗളൂരു: കോടതിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാക്ഷികളിലും, ജാമ്യം നേടിയവരിലും മറ്റും റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാരിന്റ സഹായം ഹൈക്കോടതി ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ സുതാര്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ഇതിനായി കോടതി വളപ്പിന് പുറത്ത് പരിശോധന നടത്താന്‍ മൊബൈല്‍ ടെസ്റ്റിങ്ങ് യൂണിറ്റ് അയക്കുന്നതിനുള്ള സാധ്യത സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.
സംസ്ഥാനത്തെ 55 താലൂക്ക് കോടതികളില്‍ സെപ്റ്റംബര്‍ 28 മുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ ഒക്ടോബര്‍ അഞ്ചാം തീയ്യതി മുതല്‍ പന്ത്രണ്ടാം തീയ്യതി വരെ നിയന്ത്രിതവും, ഘട്ടം ഘട്ടമായുള്ള രണ്ട് ബാച്ചുകളിലായി തുറന്ന വാദം കേള്‍ക്കല്‍ നടത്താമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.