ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു
ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനുള്ള നിരക്ക് സര്‍ക്കാര്‍ കുറച്ചു. പുതിയ ഉത്തരവ് പ്രകാരം ആര്‍ടിപിസിആര്‍ പരിശോധനക്ക് ഇനി മുതല്‍ 1600 രൂപയാണ് ഈടാക്കുക. പിപിഇ കിറ്റിന്റെ തുക അടക്കമാണ് ഇത്. നേരത്തെ സ്വകാര്യ ആശുപത്രികളില്‍ ആര്‍ടിപിസി പരിശോധനക്ക് 2500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. സര്‍ക്കാര്‍ നേരിട്ട് സ്വകാര്യ ലാബുകളിലേക്ക് കൈമാറുന്ന സാമ്പിളുകളുടെ നിരക്ക് 1500 രൂപയില്‍ നിന്നും 1200 രൂപയായി കുറച്ചിട്ടുണ്ട്. രാജ്യത്താകെ ആര്‍ടിപിസി പരിശോധന നിരക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പറഞ്ഞു.
പുതുതായി ക്ഷയരോഗം സ്ഥിരീകരിച്ചവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ക്ഷയരോഗ ബാധിതർക്ക് കോവിഡ് രോഗം ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന നിർബന്ധമാക്കിയത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സാമ്പിൾ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.