Follow the News Bengaluru channel on WhatsApp

ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ പ്രതികളെ വെറുതെ വിട്ടു; കുറ്റക്കാർക്കെതിരെ തെളിവുകൾ ഇല്ലെന്ന് കോടതി

ന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ള 32 പേരെയും കോടതി വെറുതെ വിട്ടു. 1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. തകര്‍ക്കല്‍ പെട്ടെന്ന് സംഭവിച്ചതാണ്, ആസൂത്രിതമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്. കുറ്റക്കാർക്കെതിരെ തെളിവുകൾ ഇല്ല എന്നും കോടതി ചൂണ്ടി കാട്ടി. കേസില്‍ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്. 11 മണിക്കാണ് വിധി പ്രസ്താവം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല.

പ്രധാനപ്രതികളും ബിജെപി നേതാക്കളുമായ എൽ കെ അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ്, സതീഷ് പ്രധാൻ, മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരടക്കം വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായി. വിനയ് കത്യാർ, സാക്ഷി മഹാരാജ്, ലല്ലു സിങ് തുടങ്ങി 32 പ്രതികളിൽ 26 പേർ കോടതിയില്‍ നേരിട്ടും ഹാജരായി.  മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവിൽ മരിച്ചു.
1992 ഡിസംബര്‍ ആറിനാണ് രാമജന്മഭൂമി വിവാദത്തെത്തുടര്‍ന്ന് കര്‍സേവ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറേ പേര്‍ കൊല്ലപ്പെട്ടിരുന്നു. 1992 ല്‍ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചിരുന്നു. തുടര്‍ന്ന് 1993 ലാണ് കേസില്‍ ഉന്നത ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്. കേസില്‍ ഉത്തർ പ്രദേശിൽ രണ്ട് സ്ഥലങ്ങളിലായാണ് വിചാരണ നടന്നത്. കർസേവകർ പ്രതികളായ കേസുകൾ ലഖ്നൊവിലും പ്രമുഖ നേതാക്കൾക്കെതിരെയുള്ളത് റായ്ബേറേലിയുമാണ്. പിന്നീട് 2017-ൽസുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് രണ്ടു വിചാരണ കേസുകളും ഒന്നിച്ച് ചേർത്ത് ലഖ്നൊവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഗൂഢാലോചന, മതസ്‌പർധ വളർത്തൽ, ദേശീയോദ്‌ഗ്രഥനത്തിന്‌ എതിരായ പ്രസ്‌താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേല്‍ ചുമത്തിയിരുന്നത്. ‌വര്‍ഷങ്ങളായി തുടരുന്ന കേസില്‍ ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.