ഗൂഗിള്‍ നോക്കി ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ച യുവാവിന് നഷ്ടമായത് 90000 രൂപ
ബെംഗളൂരു : നഗരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ വീണ്ടും. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ശേഷാദ്രിപുരം സ്വദേശിയായ യുവാവിനാണ് തുക നഷ്ടമായത്.
യുവാവിന് തന്റെ ഫോണില്‍ ബാങ്കിൻ്റെ മൊബൈല്‍ ആപ്പ് പ്രവർത്തിക്കാത്തതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓണ്‍ ലൈന്‍ വഴി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വന്നിരുന്നു. ഇതോടെയാണ് യുവാവ് ഗൂഗിളില്‍ തിരഞ്ഞ് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചത്. കോള്‍ അറ്റന്റ് ചെയ്ത ശേഷം ബാങ്ക് എക്‌സിക്യൂട്ടീവെന്ന് സ്വയം പരിചപ്പെടുത്തിയ വ്യക്തി സംശയം തോന്നാത്ത രീതിയില്‍ സംസാരിക്കുകയും അല്‍പ്പം കഴിഞ്ഞ് യുവാവിന്റെ ഫോണില്‍ വന്ന ഒടിപി നമ്പര്‍ ചോദിക്കുകയും ചെയ്തു. ഒടിപി നമ്പര്‍ ബാങ്ക് എക്‌സിക്യൂട്ടീവിന് കൈമാറിയതോടെ യുവാവിന്റെ ഫോണിലേക്ക് 90000 രൂപ പിന്‍വലിച്ചതതായി സന്ദേശം വരികയായിരുന്നു. വഞ്ചന മനസിലാക്കിയ യുവാവ് ഉടന്‍ തന്നെ ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.