യാത്രക്കാരുടെ കുറവ്; മൈസൂരു-മംഗളൂരു റൂട്ടിലെ നാല് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു
ബെംഗളൂരു : ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്കും മംഗളൂരുവിലേക്കും സര്‍വീസ് നടത്തിയിരുന്ന നാല് ട്രെയിനുകള്‍ പശ്ചിമ റെയില്‍വേ നിര്‍ത്തലാക്കുന്നു. യാത്രക്കാരുടെ കുറവാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
കെ എസ് ആര്‍ ബെംഗളൂരു- മംഗളൂരു സെന്‍ട്രല്‍ ( 06515), മംഗളൂരു സെന്‍ട്രല്‍- കെ എസ് ആര്‍ ബെംഗളൂരു (06516), കെ എസ് ആര്‍ ബെംഗളൂരു- മൈസൂരു ( 06539), മൈസൂരു – കെ എസ് ആര്‍ ബെംഗളൂരു (06540) എന്നീ ട്രെയ്‌നുകളാണ് ഒക്ടോബര്‍ എട്ട് മുതല്‍ താത്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ഇതില്‍ കെ എസ് ആര്‍ ബെംഗളൂരു- മംഗളുരു ( 065115-065116) സര്‍വീസ് ആഴ്ച്ചയില്‍ നാല് ദിവസവും. കെ എസ് ആര്‍ – മൈസൂരു ( 06539-06540) ആഴ്ചയില്‍ ആറ് ദിവസവു മാണ് സര്‍വീസ് നടത്തിയിരുന്നത്.
അതേ സമയം ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി കെ കെ ടി എഫ് നിവേദനം നൽകിയിട്ടുണ്ട്. ലോക് ഡൗണിനെ തുടര്‍ന്ന്‍ ട്രെയിൻ സർവീസ് നിർത്തിവെച്ച ശേഷം പല സംസ്ഥാനങ്ങളിലേക്കും ശ്രമിക്ക് ട്രെയിൻ സർവീസ് നടത്തിയെങ്കിലും കേരളത്തിലേക്ക് ഒരു ശ്രമിക് ട്രെയിൻ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. യാത്രാവണ്ടികൾ അനുവദിക്കാൻ പല കോണുകളിൽ നിന്നും ആവശ്യമുയർന്നുവെങ്കിലും റെയിൽവേ പരിഗണിച്ചിരുന്നില്ല. ദക്ഷിണ റെയിൽവേ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്കും തിരുവനന്തപുരത്തേക്കും പ്രഖ്യാപിച്ച സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.