ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചേക്കും
ബെംഗളൂരു : ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ ഏറുന്നു. കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്) ബെംഗളൂരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അശോക് കുമാര്‍ വര്‍മക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്.
ആദ്യ പടിയായി മൈസൂരു-കൊച്ചുവേളി ട്രെയിന്‍ ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് റെയില്‍വേ മാനേജര്‍ അറിയിച്ചതായി കെ കെ ടി എഫ് ഭാരവാഹികള്‍ പറഞ്ഞു. ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ 80 ശതമാനം യാത്രക്കാര്‍ ഉണ്ടാവണം എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശമെന്ന് ഡിആര്‍എം അറിയിച്ചു.
കേരളത്തിലേക്കുള്ള ട്രെയിനുകള്‍ മൈസൂരു, ബെംഗളൂരു സിറ്റി, കന്റോന്‍മെന്റ്, ബെംഗളൂരു ഈസ്റ്റ്, കെ ആര്‍ പുരം വഴി സര്‍വീസ് നടത്തുമെന്ന് കെ കെ ടി എഫ് ആവശ്യപ്പെട്ടു. കേരളത്തിലേക്കെത്തുന്നവര്‍ക്ക് ക്വാറന്റയിന്‍ കാലാ വധി ഏഴു ദിവസമായി കുറച്ച സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ബെംഗളൂരു കൊച്ചുവേളി ദിവസേന രണ്ട് ട്രെയിന്‍, ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ദിവസേന ഒരു ട്രെയിന്‍ എന്നിങ്ങനെ ആദ്യഘടത്തില്‍ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. കെ കെ ടി എഫ് ജനറല്‍ കണ്‍വീനര്‍ ആര്‍ മുരളീധര്‍, ഖജാന്‍ജി പി എ ഐസക്ക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.