സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് യുവതിയെ തീകൊളുത്തി
ബെംഗളൂരു : സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി. രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ടി സി പാളയത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ടിസി പാളയത്തെ ബാലാജി ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയോടെ ആണ് സംഭവം പുറത്തു വന്നത്.
പാന്‍മസാല കട നടത്തുന്ന സൂരജ് സിങ്ങും ഇയാളുടെ പിതാവ് ലാവനീഷും ചേര്‍ന്ന് യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മര്‍ദിക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി 20 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞ് ഭര്‍ത്താവായ സൂരജും പിതാവും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും രാത്രികളില്‍ താന്‍ നിരന്തര മര്‍ദനത്തിന് ഇരയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു. തുക നല്‍കിയില്ലെങ്കില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്.
ഒക്ടോബര്‍ ആറിന് രാത്രി ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ കൊലപാതകശ്രമം, സ്ത്രി ധന പീഢനം എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഒളിവിലായ ഇരുവരേയും ശനിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.