കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് രാജരാജേശ്വരി നഗര്‍ ഉപതിരഞ്ഞെടുപ്പ് യോഗം
ബെംഗളൂരു: രാജരാജേശ്വരിനഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കുസുമത്തെ വിജയിപ്പിക്കുവാന്‍ മലയാളി വോട്ടര്‍മാരുടെയിടയില്‍ പ്രചാരണപരിപാടികള്‍ നടത്തുവാന്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രചാരണങ്ങള്‍ ആയിരിക്കും നടത്തുന്നത്.തിരഞ്ഞെടുപ്പ് യോഗം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി നിരീക്ഷകന്‍ ശ്രീനിവാസപ്പ ഉല്‍ഘാടനം ചെയ്തു.
കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ പ്രചാരണ പരിപാടികള്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്‍ ,രാജ്യത്തു വര്‍ധിച്ചുവരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ,പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ എന്നിവയില്‍ യോഗം പ്രധിഷേധംരേഖപ്പെടുത്തി.ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ ഫാസിസ്റ്റു നടപടികള്‍ക്ക് തക്കതായ മറുപടി ഇ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. വര്‍ഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് കൈരളി, നിജോമോന്‍ ,ഡാനി ജോണ്‍ ,ശിവന്‍കുട്ടി, നന്ദകുമാര്‍, സജു ജോണ്‍, തോമസ് ചെറുവത്തൂര്‍, സാം ജോണ്‍, ജോസഫ് ജോളി ,രാധാകൃഷ്ണന്‍, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇലക്ഷന്‍ പ്രചാരണകമ്മറ്റി ഭാരവാഹികള്‍ :
നനന്ദകുമാര്‍ (കണ്‍വീനര്‍), ഡാനി ജോണ്‍ ,തോമസ് ചെറുവത്തൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍ ), ജോസഫ് ജോളി,ക്രിസ്റ്റി സേവ്യര്‍ (സെക്രട്ടറിമാര്‍ )റിജോ (ട്രഷറര്‍ ).
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.