കര്‍ണാടകയിലെ കാസര്‍കോട് കടല്‍ തീരത്തിന് ആന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി
ബെംഗളൂരു : കര്‍ണാടകയിലെ രണ്ട് കടല്‍ തീരങ്ങള്‍ പരിസ്ഥിതി സൗഹൃദ കടല്‍ തീരങ്ങള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായി. ഉത്തര കന്നഡ ജില്ലയില്‍ ഹൊനവാര്‍ താലൂക്കിലെ കാസര്‍കോട് കടല്‍ തീരം, ഉഡുപ്പിയിലെ പടുബിദ്രി കടല്‍ തീരം എന്നിവ ആണ് സംസ്ഥാനത്ത് നിന്നും സര്‍ട്ടിഫിക്കറ്റിന് തിരഞ്ഞടുത്തത്. ഇതോടെ രണ്ടു ബീച്ചുകളും ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടും.
ഐക്യരാഷ്ട്ര സംഘടനക്ക് കീഴില്‍ കോപന്‍ ഹേഗന്‍ ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എണ്‍വയോമെന്റ് എന്ന സംഘടനയാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 33 മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ബീച്ചുകളെ തിരഞ്ഞടുക്കുന്നത്. മാലിന്യ മുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് പ്രധാനപ്പെട്ട മാനദണ്ഡങ്ങള്‍. കേരളത്തില്‍ നിന്നുള്ള കാപ്പാട് കടല്‍തീരം ഉള്‍പ്പെടെ രാജ്യത്ത് നിന്നും 12 ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് പരിഗണിച്ചത്. ഇതില്‍ എട്ടു തീരങ്ങളെയാണ് തിരഞ്ഞടുത്തത്.
കാപ്പാട് (കേരളം), ശിവ്രാജ്പുര്‍ (ഗുജറാത്ത്), ഘോല (ദ്യൂ), ഋഷികോണ്ട (ആന്ധ്ര), ഗോള്‍ഡന്‍ (ഒഡീഷ), രാധാനഗര്‍ (ആന്‍ഡമാന്‍) എന്നിവയാണ് രാജ്യത്തു നിന്നും തിരഞ്ഞടുത്ത മറ്റു തീരങ്ങള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.