മാര്‍ത്തോമാ സഭ വൈദികന്‍ റവ. ഡി. ദേവദാസ് ബെംഗളൂരുവില്‍ അന്തരിച്ചു
ബെംഗളൂരു/ പത്തനംതിട്ട : മാര്‍ത്തോമാ സഭയിലെ ചെന്നൈ – ബെംഗളൂരു ഭദ്രാസനത്തിലെ വൈദികന്‍ ആന്ധ്രാ വാറങ്കൽ സ്വദേശി റവ. ഡി. ദേവദാസ് ( 67 വയസ്സ് ) ബെംഗളൂരുവില്‍ അന്തരിച്ചു. ശവസംസ്‌കാര ശുശ്രുഷ, ആദ്യ ഭാഗം സര്‍വീസ് ഒക്ടോബര്‍ 15 ന് രാവിലെ 8 മണിക്ക് ഹെബ്ബാള്‍ ബെംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ ചാപ്പലില്‍ വച്ചും, പിന്നീടുള്ള ശുശ്രുഷകള്‍ രാവിലെ 10.30 നു ഹോസ്‌ക്കോട്ടെ മാര്‍ത്തോമാ പള്ളിയിലും തുടര്‍ന്ന് ഹോസ്‌ക്കോട്ടെ മാര്‍ത്തോമാ പള്ളി സെമിത്തേരിയിലും സംസ്‌കാര ശുശ്രുഷ നടത്തും. സഭയുടെ ചെന്നൈ – ബാംഗ്ലൂര്‍ ഭദ്രാസന അധിപന്‍ അഭിവന്ദ്യ. ഡോക്ടര്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌ക്കോപ്പ സൂം പ്ലാറ്റ് ഫോമിലൂടെ സംസ്‌കാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികത്വം നല്‍കും. ഭദ്രാസന സെക്രട്ടറി റവ. ബിജു എസ്. ചെറിയാന്‍, സഭയുടെ ബാംഗ്ലൂര്‍ – ദേവാവനഹള്ളി സെന്ററില്‍ എല്ലാ വൈദീകരും സഹ കര്‍മ്മിക്ത്വം വഹിക്കും. ഭാര്യ : റെത്‌നാ കൊച്ചമ്മ, മക്കള്‍ : റീന, ഡാനി. ദേവനഹള്ളി, സിഡിലഗട്ട എന്നീ പ്രദേശങ്ങളില്‍ കര്‍ണാടക നവജീവന സമിതിയുടെ സുവിശേഷകന്‍ ആയും, ഭദ്രാസനത്തിലെ ആന്ധ്രാ പ്രദേശില്‍ ഉള്ള വിവിധ ഇടവകകളില്‍ ദീര്‍ഘകാലം വൈദികനായും ശുശ്രുഷ ചെയ്തിട്ടുണ്ട്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.