ബെംഗളൂരുവില്‍ സൗജന്യ കോവിഡ് ചികിത്സ ബിബിഎംപി പരിധിയില്‍ ഉള്ളവര്‍ക്ക് മാത്രം; മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നില്ല
ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമീപ ജില്ലകളില്‍ നിന്നും ബെംഗളൂരുവിലേക്ക് ചികിത്സക്കെത്തുന്നവര്‍ക്ക് സര്‍ക്കാറിന്റെ സൗജന്യ ചികിത്സ ലഭിക്കാത്തത് രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റ് പദ്ധതിയില്‍ പെട്ട ബെംഗളൂരുവില്‍ ഉള്ളവര്‍ക്ക് മാത്രമായാണ് ബിബിഎംപി ആശുപത്രികളില്‍ കിടക്കകള്‍ റിസര്‍വ് ചെയ്തിട്ടുള്ളത്. മറ്റു ജില്ലകളില്‍ നിന്ന് കോവിഡ് ചികിത്സക്കായി ബെംഗളൂരുവിലേക്കെത്തുന്നവര്‍ക്ക് വന്‍ തുകയാണ് ചിലവാക്കേണ്ടി വരുന്നത്. സംസ്ഥാനത്ത് എവിടെയും കോവിഡ് ചികിത്സ സൗജന്യമാണെന്ന് അവകാശപ്പെടുമ്പോഴാണ് ബെംഗളൂരുവില്‍ ചികിത്സ ബിബിഎംപിയിലുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്.
ബെംഗളൂരുവിന്റെ സമീപ തുംകൂരു, രാമനഗര, ഹാസന്‍, ഉഡുപ്പി, ബെംഗളൂരു റൂറല്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്ന് ഒട്ടേറെയാളുകള്‍ ബെംഗളൂരുവില്‍ ചികിത്സക്ക് എത്തുന്നുണ്ട്. സൗജന്യ ചികിത്സ നിഷേധിക്കുന്നതിനെ തുടര്‍ന്ന് മറ്റ് ജില്ലകളില്‍ നിന്നും ചികിത്സ തേടിയെത്തുന്നവരും ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള തര്‍ക്കം പതിവാണ്. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ താമസിക്കുന്നവര്‍ക്കു മാത്രമാണ് ബിബിഎംപി ക്വാട്ടയിലുള്ള ആശുപത്രികളില്‍ കിടക്ക ലഭിക്കുന്നതെന്നും ഇക്കാര്യം സര്‍ക്കാര്‍ പരിഹരിക്കണമെന്നും സ്വകാര്യ ആശുപത്രി അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എച്ച് എം പ്രസന്ന പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.