വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം കാണാതായി; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു
ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്നും രണ്ടര കിലോയോളം സ്വര്‍ണം കാണാതായ സംഭവത്തില്‍ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരായ വിനോദ് ചിന്നപ്പ, കേശവ്, കെ ബി ലിംഗരാജു, രവിശേഖര്‍, ഡീന്‍ റെക്‌സ്, ഹിരേമത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തതും 2012 ജനുവരി എട്ടു മുതല്‍ 2014 മാര്‍ച്ച് 26 വരെയുള്ള കാലയളവില്‍ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ളതുമായ സ്വര്‍ണത്തില്‍ 2594 ഗ്രാം കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ സിബിഐ അന്വേഷണത്തിനായി പരാതി നല്‍കുകയായിരുന്നു.
സ്വര്‍ണം കാണാതായ സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ നടത്തിയ അഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിനായി കേസ് വിട്ടത്. പിടിച്ചെടുത്ത സ്വര്‍ണം വിമാത്താവളത്തിലെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്. ഗോഡൗണിന്‍റെ ചുമതലയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.