ബെംഗളൂരുവില്‍ ഇലക്ട്രിക്ക് ബസുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി
ബെംഗളൂരു : നഗരത്തില്‍ ബിഎംടിസി ഇലക്ട്രിക്ക് ബസുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് പരീക്ഷണ ഓട്ടത്തിനായി ഇലക്ട്രിക്ക് ബസ് തയ്യാറാക്കി നല്‍കിയത്. ശാന്തിനഗര്‍ ബിഎംടിസിയില്‍ നിന്നും വിധാന്‍ സൗധവരെ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ലക്ഷ്മണ്‍ സാവദി, ബിഎംടിസി ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ യാത്ര ചെയ്തു. വിധാന്‍ സൗധയിലെത്തിയ ബസിന്റെ സജ്ജീകരണങ്ങള്‍ മുഖ്യമന്ത്രി യെദിയൂരപ്പ വിലയിരുത്തി.
12 മീറ്ററാണ് ശീതീകരിച്ച ബസിന്റെ നീളം. കാഡുഗോഡി, ഔട്ടര്‍ റിംങ്ങ് റോഡ്, എയര്‍പോര്‍ട്ട് റോഡ്, എന്നിങ്ങനെ പത്തു റൂട്ടുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 200-250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇലക്ട്രിക്ക് ബസുകള്‍ക്ക് സാധിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ 35 സീറ്റുകളാണ് ബസിലുള്ളത്.
പരീക്ഷണ ഓട്ടത്തില്‍ യാത്രക്കാര്‍ക്ക് പകരം മണല്‍ ചാക്കുകള്‍ നിറച്ചാണ് യാത്ര നടത്തുക. ബാറ്ററിയുടെ ശേഷി, യാത്രാ ശേഷി ബസിന്റെ നിരത്തിലൂടെയുള്ള പ്രകടനം എന്നിവ വരും ദിവസങ്ങളില്‍ നിരീക്ഷിക്കും.
2014 ല്‍ ചെന്നൈ ആസ്ഥാനമായ കമ്പനി നല്‍കിയ ഇലക്ട്രിക്ക് ബസിന്റെ പരീക്ഷണ ഓട്ടം ബിഎംടിസി നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം സെക്കന്‍ഡ് പദ്ധതിക്കു കീഴില്‍ 300 വൈദ്യുതി ബസുകള്‍ പാട്ടത്തിന് എടുക്കാന്‍ ബിഎംടിസിക്ക് സര്‍ക്കാര്‍ ഇതിനകം അനുവാദം നല്‍കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.