ബെംഗളൂരുവിലെ വെള്ളപ്പൊക്കം: മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് ദുരിതബാധിതര്‍
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി വസ്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ ഇരുപത്തിഅയ്യായിരം രൂപ അപര്യാപ്തമാണെന്നും, നഷ്ടം നികത്താന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും ദുരിതബാധിതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ ദത്താത്രേയ നഗറിലെ മുന്നൂറോളം വീടുകളിലും, കുമാരസ്വാമി ലേ ഔട്ടിലെ അറുപതും, ഉത്തരഹള്ളിക്കടുത്ത ദൊറെക്കെരെയില്‍ അമ്പതു വീടുകളിലുമാണ് വെള്ളം കയറിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുനൂറോളം ജീവനക്കാരെ ബിബിഎംപി ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മഴവെള്ളത്തില്‍ ഒഴുകിയെത്തി റോഡുകളില്‍ അടിഞ്ഞു കൂടിയ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്.
വെള്ളം കയറിയ പ്രദേശങ്ങളില്‍ ബിബിഎംപി കുടിവെള്ളവും, ഭക്ഷണവും വിതരണം ചെയ്തതായി കമ്മീഷണര്‍ എന്‍. മഞ്ചുനാഥ് പ്രസാദ് പറഞ്ഞു. എന്നാല്‍ നഗരസഭയുടെ യാതൊരു സഹായവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ദുരിത ബാധിതര്‍ പലരും മാധ്യമങ്ങളോട് പറഞ്ഞു. ചില പ്രാദേശിക സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി.
കര്‍ണാടക സോപ്സ് ആന്റ് ഡിറ്റര്‍ജന്റ് നല്‍കിയ സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് എന്നിവ അടങ്ങിയ കിറ്റുകള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തതായി ബിബിഎംപി കമ്മീഷണര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.