വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് : ആശാ വര്‍ക്കറേയും ലാബ് ടെക്നീഷ്യനേയും സസ്‌പെന്റ് ചെയ്തു
ബെംഗളൂരു : വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലാബ് ടെക്നീഷ്യനേയും ആശാ വര്‍ക്കറേയും ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ആരോഗ്യ, മെഡിക്കല്‍ എഡ്യുക്കേഷന്‍ മന്ത്രിയായ ഡോ. കെ സുധാകര്‍ ആണ് വിവരം പുറത്തുവിട്ടത്.
വിവി പുരം പൊബതി മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. ബിബിഎംപി ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവായ രോഗികളില്‍ നിന്നും 1500 ഓളം രൂപ വാങ്ങിയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചിലരുടെ സാമ്പിളുകള്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇരുവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോ. സുധാകര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.