കർണാടക നിയമ നിർമാണ കൗൺസിലിലേക്കുള്ള തെരഞ്ഞടുപ്പ് ഇന്ന്
ബെംഗളൂരു : കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലിലെ ഒഴിവു വന്ന രണ്ട് ടീച്ചേഴ്‌സ് സീറ്റിലേക്കും രണ്ട് ഗ്രാജുവേറ്റ് സീറ്റിലേക്കുമുള്ള തെരഞ്ഞടുപ്പ് ഇന്ന് നടക്കും. കര്‍ണാടക സൗത്ത് – ഈസ്റ്റ് ഗ്രാജ്വേറ്റ് നിയോജക മണ്ഡലം, കര്‍ണാടക വെസ്റ്റ് ഗ്രാജ്വേറ്റ് നിയോജക മണ്ഡലം, കര്‍ണാടക നോര്‍ത്ത് ഈസ്റ്റ് ടീച്ചേഴ്സ് മണ്ഡലം, ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം എന്നിവിടങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.
കര്‍ണാടക സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ചിദാനന്ദ് ഗൗഡയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് ബാബുവും ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ആര്‍ ചൗഡയും മത്സരിക്കുന്നു. കര്‍ണാടക വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി എസ് വി ശങ്കന്നൂര്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുബേരപ്പ എന്നിവരടക്കം 11 പേരാണ് മത്സരിക്കുന്നത്.
കര്‍ണാടക നോര്‍ത്ത് ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ശശി ജി നമോഷി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിമ്മയ പൂര്‍ലെ എന്നിവരും, ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രവീണ്‍ പീറ്റര്‍, ബിജെപി സ്ഥാനാര്‍ത്ഥിയായി പുട്ടണ്ണ, ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി എപി രംഗനാഥ് എന്നിവരുമാണ് മത്സരിക്കുന്നത്. ഫലപ്രഖ്യാപനം നവംബര്‍ രണ്ടിന് നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.