നിരവധി മോഷണ കേസുകളിൽ പെട്ട ഇരുപതുകാരൻ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ അഞ്ചോളം ഭവന ഭേദന കേസുകളുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി മനോജ് കുമാറാണ് (20) പോലീസ് പിടിയിലായത്. മോഷണം നടത്തി ഇയാൾ വിറ്റ 56 ലക്ഷം രൂപ വിലവരുന്ന 1.6 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 300 ഗ്രാം വെള്ളി ആഭരണങ്ങളും ആന്ധ്രപ്രദേശിലെ ലക്ഷ്മിപേട്ടിലുള്ള ഒരു സ്വർണ്ണപണിക്കാരൻ സൂര്യ ഭാസ്ക്കറിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മോഷണക്കേസിൽ രണ്ട് വർഷം മുമ്പ് മനോജ് കുമാറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയൾ ബെംഗളൂരുവിൽ എത്തുകയും ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയ് ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തന്റെ ആർഭാട പൂർണ്ണമായ ജീവിതത്തിന് സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം തികയില്ലെന്ന് മനസ്സിലാക്കിയ മനോജ് കുമാർ പതിയെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു. പകൽ സമയം നഗരത്തിലെ പൂട്ടിയിട്ട വീടുകൾ അന്വഷിക്കുകയും അങ്ങിനെ കണ്ടെത്തിയ വീടുകളിൽ രാത്രികാലങ്ങളിൽ ആളില്ലെന്ന് ഉറപ്പുവരുത്തി മോഷണം നടത്തുകയുമാണ് ചെയ്തിരുന്നതെന്ന് കുമാർ പോലിസിനോട് പറഞ്ഞു.
തെക്കൻ ബെംഗളൂരുവിൽ ഇത്തരം നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിറകേ പുട്ടനഹള്ളി പോലീസ് സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും മനോജ് കുമാറിനെ പിടികൂടുകയുമായിരുന്നു.
മറ്റ് പല മോഷണക്കേസുകളിലും മനോജ് കുമാറിനും സൂര്യ ഭാസ്ക്കറിനും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.