ബിനീഷിന്റെ ബിനാമി ഇടപാടുകള്‍; ഇ ഡി സംഘം കേരളത്തിലേക്ക്
ബെംഗളൂരു : ലഹരി കടത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിന് പുറമെ കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ അറിയിച്ചു. കേരളത്തിലെ ബിനീഷിന്റെ ബിനാമി ഇടപാടുകളെ കുറിച്ചന്വേഷിക്കാനായി എട്ടംഗ ഇ ഡി സംഘം തിരുവനന്തപുരത്തെത്തി. ബിനീഷിന്റെ വീടും പരിശോധിക്കുമെന്നാണ് സൂചന.
ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ഇന്നലെ തുടര്‍ച്ചയായ ആറം ദിനം പിന്നിട്ടു. കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപിന് വന്‍ തുകയാണ് ബിനീഷ് സാമ്പത്തിക സഹായമായി നല്‍കിയത്. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമാക്കി തരാന്‍ ബിനീഷിന് കഴിഞ്ഞില്ലെന്നും ഇഡി കോടതിയില്‍ നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ അഞ്ച് കോടി രൂപയുടെ സാമ്പത്തിക ഇടപാടാണ് ബിനീഷ് നടത്തിയത്. ഇതിന്റെ ഉറവിടം വ്യക്തമാകണമെങ്കില്‍ അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കണം. മയക്കുമരുന്ന് ഇടപാടിലൂടെയാണ് ഈ തുക ബിനീഷിന് ലഭിച്ചതെന്നാണ് ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിനീഷിന്റെ ബിനാമിയായിട്ടാണ് മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും പ്രവര്‍ത്തിക്കുന്നതെന്നും കൊച്ചിയിലും തിരുവനന്തപുരത്തും ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഉണ്ടെന്നും ഇതിന്റെ ഡയറക്ടര്‍മാര്‍ മുഹമ്മദ് അനൂപും റിജേഷുമാണെന്നും ഇ ഡി പറയുന്നു. ഈ കമ്പനികള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ബിനീഷിന് ലഹരി കടത്തിലുള്ള ബന്ധം ഇരുവരുടേയും മൊഴികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.