ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചന
ബെംഗളൂരു: ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ച് കര്‍ണാടക സര്‍ക്കാരും ദീപാവലി ആഘോഷങ്ങളില്‍ പടക്കം നിരോധിക്കാന്‍ ആലോചിച്ചുക്കുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രി ഡോക്ടര്‍ സുധാകര്‍ പറഞ്ഞു. ഇതിനോടകം തന്നെ ഈ വിഷയത്തില്‍ കോവിഡ് 19 സാങ്കേതിക സമിതി അംഗങ്ങളും സര്‍ക്കാരും തമ്മില്‍ പ്രാഥമിക ചര്‍ച്ച കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന് ഹേതുവായ പടക്കങ്ങള്‍ കോവിഡ് 19 രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നതായും മന്ത്രി പറഞ്ഞു.
കോവിഡ് 19 ശ്വാസകോശ ത്തെയാണ് പ്രധാനമായും ബാധിക്കുന്നതെന്നിരിക്കെ, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മരുന്ന് പണികള്‍ നിലവില്‍ കോവിഡ് ഭേദമായവരിലും വിപരീത ഫലങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് കോവിഡ് സാങ്കേതിക സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
വായു മലിനീകരണം കോവിഡ് രോഗ തീവ്രത വര്‍ധിപ്പിക്കുമെന്ന് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോക്ടര്‍ പി. രഘുറാം മാധ്യമങ്ങളോട് പറഞ്ഞു. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളതെന്നും, കൂടുതല്‍ വായു മലിനീകരണം മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.