കർണാടകയിലെ ഉപതിരഞ്ഞടുപ്പ്; കോൺഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടി
ബെംഗളൂരു : സിറ, രാജരാജേശ്വരി നഗർ (ആർആർ നഗർ) നിയമ സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിൽ കോൺഗ്രസിനും ജെഡിഎസിനും കനത്ത പരാജയം. സിറയിൽ സിറ്റിംഗ് സീറ്റാണ് ജെഡിഎസിന് നഷ്ടമായത്. കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റായിരുന്നു ആർ ആർ നഗർ. ഇവിടെ നിന്നും നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച മുനിരത്ന തന്നെയാണ് ഇത്തവണ ബിജെപിക്ക് വേണ്ടി ആർ ആർ നഗർ പിടിച്ചെടുത്തത്. സിറയിൽ വിജയിച്ച ഡോ. രാജേഷ് ഗൗഡയും ആർ ആർ നഗർ വീണ്ടും സ്വന്തമാക്കിയ മുനിരത്നയും കോൺഗ്രസ് വിട്ടു ബി ജെ പി പാളയത്തിലെത്തി വിജയം കൊയ്തു എന്നതാണ് കോൺഗ്രസിനെ വിഷമത്തിലാക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും മൂന്ന് തവണ ചിത്രദുർഗയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയ സിപി മൃദുല ഗിരിയപ്പയുടെ മകൻ ഡോ. രാജേഷ് ഗൗഡക്ക് സിറയിൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് ബിജെപിയിൽ എത്തുന്നത്. സിദ്ധാരാമയ്യയുടെ അടുത്ത അനുയായിയായിരുന്ന ടിബി ജയചന്ദ്രക്കായിരുന്നു കോൺഗ്രസ് സീറ്റ് നൽകിയത്. 2018-ൽ നടന്ന തിരഞ്ഞടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിക്ക് 13396 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഡോ. രാജേഷ് ഗൗഡ സീറ്റ് നേടിക്കൊടുത്തത്. ജെഡിഎസ് എംഎൽഎ ആയ ബി സത്യനാരായണയുടെ മരണത്തെ തുടർന്നാണ് സിറയിൽ ഉപതിരഞ്ഞടുപ്പ് നടന്നത്. സത്യനാരായണയുടെ ഭാര്യ അമ്മജമ്മക്ക് ജെഡിഎസ് സീറ്റ് നൽകിയത് സഹതാപ തരംഗം പ്രതീക്ഷിച്ചായിരുന്നു. എന്നാൽ കണകൂട്ടലുകൾ തെറ്റിച്ചാണ് രാജേഷ് ഗൗഡ മുന്നേറിയത്. പിന്നാക്ക, വൊക്കലിഗ സമുദായ വോട്ടുകൾ എന്നും ജെഡിഎസിനൊപ്പം നിന്ന സിറയിൽ വമ്പിച്ച മുന്നേറ്റമാണ് രാജേഷ് ഗൗഡയിലൂടെ ബിജെപി നേടിയത്. 2042 പോസ്റ്റൽ വോട്ടുകളടക്കം 76564 വോട്ടുകളാണ് രാജേഷ് ഗൗഡ നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി ടി ബി ജയചന്ദ്ര 63150 വോട്ടും അമ്മജമ്മ 36783 വോട്ടും നേടി. ആകെ പോൾ ചെയ്തതിൻ്റെ 42.01 ശതമാനം വോട്ടുകളാണ് രാജേഷ് ഗൗഡക്ക് ലഭിച്ചത്.
ആർ ആർ നഗറിലെ വിജയവും ബിജെപിയെ സംബന്ധിച്ച് വൻ നേട്ടമാണ് സമ്മാനിച്ചത്. 2018ൽ നടന്ന തിരഞ്ഞടുപ്പിൽ 41162 വോട്ടുകൾക്കാണ് ഇവിടെ അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മുനിരത്ന വിജയിച്ചത്. ജെഡിഎസിലെ തുളസി മുനിരാജ് ഗൗഡയായിരുന്നു അന്ന് മുനിരത്നയോട് പരാജയം ഏറ്റുവാങ്ങിയത്. എന്നാൽ ഇത്തവണ 58113 വോട്ടുകൾക്കാണ് കോൺഗ്രസിൻ്റെ എച്ച് കുസമത്തെ മുനിരത്ന പരാജയപ്പെടുത്തിയത്. മുനിരത്ന 125990. വോട്ടുകൾ നേടി. കുസുമ – 67877 വോട്ടുകളും, ജെഡിഎസ് സ്ഥാനാർത്ഥി കൃഷ്ണമൂർത്തി 10269 വോട്ടുകളും നേടി.
സിറയിലും രാജ രാജേശ്വരി നഗറിലും മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ജെഡിഎസും കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. ജെഡിഎസിന് പ്രാദേശിക തലത്തിലുണ്ടായിരുന്ന ശക്തിയും പിന്തുണയും നഷ്ടപ്പെടുന്നതായിട്ടാണ് ഇരു മണ്ഡലങ്ങളിലേയും തോൽവികൾ വെളിപ്പെടുത്തുന്നത്. കർണാടക കോൺഗ്രസിൻ്റെ അധ്യക്ഷ പദവി ഏറ്റടുത്ത ശേഷം ഡി കെ ശിവകുമാർ എന്ന ട്രബിൾ ഷൂട്ടർ നേതൃത്വം നൽകിയ ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞത്. ഉപതിരഞ്ഞെടുപ്പ് ഏറ്റവും ഗുണം ചെയ്യുന്നത് യെദിയൂരപ്പക്കാണ്. ഉപതിരഞ്ഞടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് ആണ് താനെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് യെദിയൂരപ്പ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.