പശ്ചിമ ബംഗാളിലെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു
ബെംഗളൂരു: തീവ്രവാദ സംഘടനയായ ലഷ്കർ ഇ ത്വയിബയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത കേസിൽ കർണാടക സ്വദേശിയായ സയാദ് എം ഇദ്രിസിനെ(28) എൻഐഎ അറസ്റ്റ് ചെയ്തു. തീരദേശ ജില്ലയായ ഉത്തര കന്നഡയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ കോടതിയിൽ ഹാജരാക്കാനുള്ള ട്രാൻസിറ്റ് റിമാൻഡിനായി അപേക്ഷിച്ച് ഇയാളെ എൻഐഎ പ്രദേശിക കോടതിയിൽ ഹാജരാക്കി.
ലഷ്കറിൻ്റെ സാമൂഹിക മാധ്യമങ്ങളിൽ സയാദ് സജീവമായിരുന്നു എന്ന് എൻഐഎ കണ്ടെത്തി. മാത്രമല്ല യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതിനായും ലഷ്കറിൻ്റെ സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ ഇയാൾ ഉപയോഗിച്ചതായും എൻഐഎ കണ്ടെത്തിയിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിനി തനിയ പർവീൺ എന്ന യുവതിയെ സെപ്തംബർ പത്തിന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ലഷ്കറിൻറ സ്വാധിന വലയത്തിൽ വീണ തനിയ പർവീൺ, യുവാക്കളെ ജിഹാദി പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാനായി ലഷ്കർ രൂപം കൊടുത്ത എഴുപതംഗ ഗ്രൂപ്പിലും അംഗമായി. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പ്രതിരോധ സേനകളിലെ അംഗങ്ങളെ കെണിയിൽ പെടുത്താനും അതുവഴി പ്രതിരോധ സേനകളുടെ രഹസ്യം ചോർത്താനും തനിയ ശ്രമിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.