ഫീസ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസ്സ് നിഷേധിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
ബെംഗളൂരു: ഫീസ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസ്സ് കട്ട് ചെയ്യുന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ നടപടികള്‍ക്കെതിരെ പാര്‍ന്‍സ് കമ്യൂണിറ്റി ഓഫ് കര്‍ണാടക ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കെതിരെ നടത്തുന്ന ഇത്തരം വിവേചനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും, രക്ഷിതാക്കള്‍ ആവശ്യപ്പട്ടു.
സര്‍വ്വ മേഖലകളിലും കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ച കണക്കിലെടുക്കാതെ ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് പതിനഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പട്ടു. നഗരത്തിലെ നാല്‍പ്പതോളം സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കാളാണ് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്.
പല രക്ഷിതാക്കളും തവണകളായി ഫീസ് അടക്കാറുണ്ടെങ്കിലും, മുഴുവന്‍ ഫീസും അടക്കാത്തിന്‍റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നിഷേധിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്‌ക്കൂളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പട്ടു. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ട് തങ്ങള്‍ മുഖ്യമന്ത്രിയേയും, പ്രൈമറി ആന്റ് സെക്കന്‍ഡറി എജുക്കേഷന്‍ മന്ത്രിയേയും നേരിട്ട് കണ്ട് പരാതി സമര്‍പ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.