രോഗിയുമായി കേരളത്തിലേക്ക് പോകുകയായിരുന്ന ബെംഗളൂരു കെഎംസിസിയുടെ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതായി ആക്ഷേപം
ബെംഗളൂരു : ബെംഗളൂരു നാരായണ ഹൃദയാലയയില്‍ നിന്നും രോഗിയുമായി കേരളത്തിലേക്ക് പോകുകയായിരുന്ന ബെംഗളൂരു കെഎംസിസിയുടെ ആംബുലന്‍സ് കൂത്തുപറമ്പില്‍ തടഞ്ഞു നിര്‍ത്തി ഡൈവര്‍ക്കെതിരെ പോലീസ് അതിക്രമം ചെയ്തതായി ആക്ഷേപം. ഇന്ന് രാവിലെയാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ വെളിയമ്പ്ര കുഞ്ഞി വീട്ടില്‍ ഷെഫീഖിനാണ് (27) മര്‍ദനമേറ്റത്.
ബെംഗളൂരു നാരായണ ഹൃദയാലയയില്‍ നിന്നും രാത്രി രണ്ട് മണിയോടെ ഡിസ്ചാര്‍ജായ കൂത്തു പറമ്പ് നരിയാംപാറ സ്വദേശിയായ രോഗിയെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ കുത്തുപറമ്പില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. കൂത്തുപറമ്പില്‍ എത്തിയയുടന്‍ പോലീസ് ജീപ്പ് കുതിച്ചെത്തി ആംബുലന്‍സിന് കുറുകെ നിര്‍ത്തുകയും ആംബുലന്‍സ് ഡ്രൈവറായ ഷെഫീഖിനെ പിടിച്ചിറക്കുകയും മര്‍ദിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഷെഫീഖിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലെത്തിക്കുകയും രോഗിയും കൂട്ടിരിപ്പുകാരനും അടക്കമുള്ള ആംബുലന്‍സിനെ മറ്റൊരു പോലീസുകാരന്‍ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു എന്ന് ഷെഫീഖ് പറയുന്നു. ആംബുലന്‍സിന് വേഗത കുറവായിരുന്നെന്നും അമിത വേഗതയെന്ന് ആരോപിച്ചാണ് മര്‍ദിച്ചതെന്നും ഷെഫീഖ് പറഞ്ഞു. രോഗിയെയും കൂട്ടിരിപ്പുകാരനേയും പിന്നീട് പോലീസ് തന്നെ വീട്ടിലെത്തിച്ചു. ഷെഫീഖിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.