ബെംഗളൂരു കലാപം; ഒളിവിലായിരുന്ന മുന്‍ മേയര്‍ സമ്പത്ത് രാജിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു
ബെംഗളൂരു: ഓഗസ്റ്റ് 11 രാത്രി ബെംഗളൂരു സൗത്തിലെ ഡിജെ ഹള്ളി, കെ ജി ഹള്ളി എന്നിവിടങ്ങളില്‍ നടന്ന കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ബിബിഎംപി മേയര്‍ സമ്പത്ത് രാജിനെ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി വൈകി ബെൻസൺ ടൗണിലെ വീട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. . ചോദ്യം ചെയ്യലിനായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. നേരത്തെ പിടിയിലായ സമ്പത്ത് രാജ് കോവിഡിന് ആശുപത്രി ചികിത്സതേടവെ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു.
നവംബർ ഏഴിന് അറസ്റ്റിലായ സമ്പത്ത് രാജിൻ്റെ സഹായി റിയാസുദ്ദീനെ ചോദ്യം ചെയ്തപ്പോൾ നാഗർഹോളയിലെ ഫാം ഹൗസിൽ സമ്പത്ത് രാജ് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചിരുന്നു.എന്നാൽ പോലീസ് എത്തുമ്പോഴേക്കും സമ്പത്ത് രാജ് അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
തന്റെ രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് സമ്പത്ത് രാജിനെതിരെയുള്ള കുറ്റം. നിലവില്‍ ഇവിടെത്തെ എംഎല്‍എ ആയ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്ക് പകരം പുലികേശി നഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ സമ്പത്ത് രാജിന് പദ്ധതിയുണ്ടായിരുന്നു. ബിബിഎംപിയില്‍ ഡിജെ ഹള്ളിയെ പ്രതിനിധീകരിച്ച് രണ്ടു തവണ കോര്‍പ്പറേറ്ററായും ഒരു തവണ മേയറായും സമ്പത്ത് രാജ് തിരഞ്ഞടുക്കപ്പെട്ടിരുന്നു. 2018-ല്‍ സി വി രാമന്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.