പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിധരിപ്പിച്ച് 30 ലക്ഷത്തിന്റെ സ്വര്‍ണ്ണം തട്ടിയെടുത്തു
ബെംഗളൂരു : ബെംഗളൂരുവിലെ തിഗലാരപേട്ടിലെ ആഭരണശാലയില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണവുമായി കടന്നു കളഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശി തിഗലാര്‍പേട്ടില്‍ താമസിക്കുന്ന കാര്‍ത്തിക്കാണ് വ്യാജ പോലീസുകാരുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ പത്തു വര്‍ഷമായി തിഗലാരപേട്ടില്‍ ആഭരണശാല നടത്തുന്ന കാര്‍ത്തിക്കിനെ തേടി കഴിഞ്ഞ ബുധനാഴ് വൈകുന്നേരം 3 മണിയോടെയാണ് കാറില്‍ നാലംഗ പോലീസ് സംഘം എത്തിയത്. കാര്‍ത്തിക് കടയില്‍ ഉണ്ടായിരുന്നില്ല. കടയില്‍ കയറിയ സംഘം പരിശോധന നടത്തുകയും രേഖകളില്‍ പെടാത്ത സ്വര്‍ണ്ണാഭരണങ്ങളാണെന്നും പറഞ്ഞ് അവ എടുക്കുകയും കടയുടമയോട് അള്‍സൂരു പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
രേഖകളുമായി അള്‍സൂരു പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇവര്‍ വ്യാജ പോലീസുകാരാണെന്ന് ബോധ്യമായിട്ടുണ്ട്. കാര്‍ത്തിക്കിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.