യാത്രക്കാരുടെ കുറവ്; ബെംഗളൂരു- ചെന്നൈ സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നു
ബെംഗളൂരു : പൂജാ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ 23 മുതല്‍ ആരംഭിച്ച ബെംഗളൂരു- ചെന്നൈ സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്റ്റ് (02027/02028) ട്രെയിന്‍ സര്‍വീസ് യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്ന് നവംബര്‍ 21 മുതല്‍ നിര്‍ത്തിവെക്കുന്നതായി റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തിയിരുന്ന ട്രെയിനില്‍ എസി ഫസ്റ്റ് ക്ലാസ് സിറ്റിംഗും ചെയര്‍ കാറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എസി കോച്ചുകളില്‍ 120 സീറ്റില്‍ ആകെ ഏഴു സീറ്റുകളില്‍ മാത്രമേ യാത്രക്കാരുണ്ടായിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ റെയില്‍വേ തീരുമാനിച്ചത്
ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിനില്‍ മൊത്തം സീറ്റിന്റെ 20 ശതമാനത്തോളം മാത്രമേ യാത്രക്കാര്‍ ഉള്ളുവെന്നും തിരിച്ച് ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടുമ്പോള്‍ ഇത് പത്തു ശതമാനമായി കുറയാറുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ ആറിന് ബെംഗളൂരു കെ എസ്ആര്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് രാവിലെ 11 മണിക്ക് ചെന്നൈയില്‍ എത്തുകയും വൈകിട്ട് 5.30 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് രാത്രി 10.30 ന് ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്ന വിധത്തിലുമായിരുന്നു ട്രെയിനിന്റെ സമയക്രമം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.