മയക്ക് മരുന്ന് കേസിലെ പ്രതികളെ സഹായിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളൂരു : മയക്ക് മരുന്ന് കേസിലെ പ്രതികളെ സഹായിച്ച കോൺസ്റ്റബിൾ അറസ്റ്റിലായി. സദാശിവ നഗർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ പ്രഭാകറിയൊണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്.
ഡാർക്ക് നെറ്റ് വഴി ബെംഗളൂരുവിലേക്ക് ലഹരി മരുന്ന് എത്തിച്ച സംഘത്തിലെ പ്രതികൾക്ക് വിവരം ചോർത്തി നൽകിയ കേസിലാണ് പ്രഭാകറിനെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് മുൻ മന്ത്രി രുദ്രപ്പ ലമാനിയുടെ മകൻ ദർശൻ ലമാനി അടക്കം ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
നവംബർ ഒമ്പതിന് ഗോവയിൽ വെച്ചാണ് ദർശൻ ലമാനി, ഹേമന്ത്, സുനീഷ്, പ്രസീദ് എന്നിവരെ സിസിബി അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തപ്പേഴാണ് പ്രഭാകറിൻ്റെ പങ്ക് വെളിപ്പെട്ടത്.
ഡാർക്ക് നെറ്റിലൂടെ 500 ഗ്രാം കഞ്ചാവുമായി സുജയ് എന്ന ആളെ നേരത്തെ സി സി ബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹേമന്ത്, പ്രസീദ് ഷെട്ടി, സുനീഷ് ഹെഗ്ഡെ, ദർശൻ ലമാനി എന്നിവരുടെ പേരുകൾ പോലീസിന് ലഭിച്ചത്. പോലീസ് ഇവരെ പിന്തുടരുന്ന വിവരം പ്രഭാകർ ഉടൻ തന്നെ ഇവരെ അറിയിക്കുകയും ഇവർ ഒളിവിൽ പോകുകയുമായിരുന്നു. കൂടാതെ അന്വേഷണ സംഘത്തിൻ്റെ നീക്കങ്ങൾ യഥാസ്ഥയം ഒളിവിലുള്ള പ്രതികളെ പ്രഭാകർ അറിയിക്കുകയും ചെയ്തിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.