ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുമായി സംവദിക്കാൻ ഇന്ന് അവസരം
ബെംഗളൂരു : നഗരത്തിലെ ക്രമസമാധാന പരിപാലനത്തെ കുറിച്ചുള്ള നിങ്ങളുടെ പരാതികളും നിർദേശങ്ങളും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുമായി പങ്കുവെക്കാൻ അവസരം. ട്വിറ്ററിലൂടെ ശനിയാഴ്ച 11 മണി മുതൽ 12 മണി വരെയാണ് കമ്മീഷണർ കമാൽ പന്ത് തത്സമയം ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്. നിങ്ങളുടെ പരാതികൾ/ നിർദേശങ്ങൾ സിറ്റി കമ്മീഷണറെ #AskCPBlr എന്ന ഹാഷ് ടാഗോടെ ട്വീറ്റ് ചെയ്യണം. നിങ്ങളുടെ ട്വീറ്റിന് കമ്മീഷണർ മറുപടി നൽകും.
പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷണർ പൊതുജനങ്ങളുമായി സംവദിക്കുന്നത്. കൂടാതെ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ജനങ്ങൾക്ക് അവരവരുടെ പരിധികളിലുള്ള പോലീസ് സ്റ്റേഷനിലെത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാനോ, പരാതികൾ ശ്രദ്ധയിൽപ്പെടുത്താനോ അവസരമുണ്ട്. നാലാമത്തെ ശനിയാഴ്ചയിൽ രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഇതിനുള്ള അവസരം. ഇതിനായി പ്രത്യേക പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. മാസിക ജനസമ്പർക്ക ദിവസ് എന്നാണ് ഈ പ്രത്യേക ദിവസം അറിയപ്പെടുക.
Mark your calendars! Join me for another live session to discuss your concerns and queries about BCP, and to share your suggestions to improve our city. #AskCPBlr pic.twitter.com/DkdiC3ScSQ
— Kamal Pant, IPS (@CPBlr) November 19, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.