കെഎസ്ആർടിസി, ബിഎംടിസി ജീവനക്കാരുടെ എട്ടോളം ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ജീവനക്കാർ ഇന്നും പണിമുടക്കിലേക്ക്; പോലീസ് സംരക്ഷണത്തോടെ ചില ഇടങ്ങളിൽ സർവീസ്
ബെംഗളൂരു : കെഎസ്ആര്‍ടിസി, ബിഎംടിസി അടക്കമുള്ള സംസ്ഥാനത്തെ പൊതുഗതാഗത വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്. ജീവനക്കാരുടെ എട്ടോളം ആവശ്യങ്ങള്‍ ഇന്നലെ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പണിമുടക്ക് ഇന്നും തുടരുകയാണ്.സംസ്ഥാനത്തെ ചില ഇടങ്ങളില്‍ പോലീസ് സംരക്ഷണത്തോടെ സർവീസ് നടത്തുന്നുണ്ട്. എട്ടോളം ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ പണിമുടക്ക് പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍
1. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ സഞ്ജീവനി ഇന്‍ഷ്വറന്‍സ് അനുവദിക്കും
2. കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം
3. ഗതാഗത വകുപ്പിന് കീഴിലുള്ള വ്യത്യസ്ത കോര്‍പ്പറേഷനുകളിലേക്കുള്ള പരസ്പര സ്ഥലം മാറ്റങ്ങള്‍
4. പുതിയ ജീവനക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്ന രണ്ട് വര്‍ഷ പരിശീലനം ഒരു വര്‍ഷത്തേക്കായി ചുരുക്കി.
5. കോര്‍പ്പറേഷനില്‍ ഹ്യൂമണ്‍ റിസോഴ്സ് മാനേജ്‌മെന്റ് വിഭാഗം രൂപീകരിക്കും
6. ഡ്യൂട്ടി അലവന്‍സ് പരിഷ്‌ക്കരിക്കും
7. ജീവനക്കാരുടെ പരാതികള്‍ യഥാസമയം പരിഗണിക്കും
8. ആറാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വ്യവസ്ഥകള്‍ കോര്‍പ്പറേഷനില്‍ നടപ്പിലാക്കും.
ഡിസംബര്‍ പതിനൊന്നിനാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ എസ്ആര്‍ടിസി, ബിഎംടിസി അടക്കമുള്ള പൊതുഗതാഗത കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗത സംവിധാനം ഏറെ കുറെ സ്തംഭിച്ചിരുന്നു. സംസ്ഥാനത്തെ 90 ശതമാനം കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകളും നിരത്തിലിറങ്ങിയിരുന്നില്ല.
ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഉപമുഖ്യമന്ത്രിയും ഗതാഗത വകുപ്പിന്റെ ചുമതലയുമുള്ള ലക്ഷ്മന്‍ സാവദി അറിയിച്ചു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴില്‍ ബിഎംടിസി, നോര്‍ത്ത് ഈസ്റ്റ് കെ എസ് ആര്‍ ടി സി, നോര്‍ത്ത് വെസ്റ്റ് കെഎസ്ആര്‍ടിസി എന്നിങ്ങനെ മൂന്ന് സബ്‌സിഡിയറികളിലായി 37019 ജീവനക്കാരാണുള്ളത്. കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി 17138 ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.