സിവില്‍ സര്‍വീസ് കടമ്പ മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഓള്‍ ഇന്ത്യ കെഎംസിസി
ബെംഗളൂരു: സിവില്‍ സര്‍വീസ് കടമ്പ മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി
ഓള്‍ ഇന്ത്യ കെഎംസിസി. ഓള്‍ ഇന്ത്യ കെഎംസിസിയുടെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ കമ്മിറ്റി ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു.
വെള്ളിയാഴ്ച സോമേശ്വര നഗറിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന യോഗം യു ടി ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു,. പ്രസാര്‍ ഭാരതി അസിസ്റ്റന്റ് ഡയറക്ടര്‍ ഷാഹിദ് തിരുവള്ളൂര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് നജ്മ ഫാറൂഖി , പി ബി ഷഫീഖ് (കാസര്‍ഗോഡ്), പത്രപ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. പ്രസിഡണ്ട് ടി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എം കെ നൗഷാദ് സ്വാഗതവും സിദ്ദീഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.
പ്ലസ്-2 /പി-യു-സി ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായതും ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത കോച്ചിംഗ് കോഴ്‌സില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആറ് മാസത്തെ ഫൗണ്ടേഷന്‍ കോഴ്‌സും സിവില്‍ സര്‍വീസ് രംഗത്തുള്ള വിദഗ്ദരുടെ മികച്ച കോച്ചിംങ്ങ്, പ്രിലിമിനറി പരീക്ഷ മോഡല്‍ പരീക്ഷകള്‍, ആഴ്ചയില്‍ ഒരു ദിവസം ക്ലാസ്സുകള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്നതായിരിക്കും ഫൗണ്ടേഷന്റെ പ്രവര്‍ത്തന രീതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബെംഗളൂരു കെഎംസിസി എജ്യൂക്കേഷന്‍ വിഭാഗത്തെ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.