214 കിലോ കഞ്ചാവുമായി രണ്ടു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി
ബെംഗളൂരു : പുതുവത്സരാഘോഷങ്ങള്‍ക്കായി കൊണ്ടുവന്ന 214 കിലോ കഞ്ചാവുമായി രണ്ട് പേര്‍ ബെംഗളൂരു പോലീസിന്റെ പിടിയിലായി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ സ്വദേശി കെ പ്രീതിപാല്‍ (48) ഇദ്ദേഹത്തിന്റെ സഹായി കലന്ദര്‍ (31) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഹോസൂര്‍ റോഡില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ഇവര്‍ രണ്ടു പേരും ഹൊസൂര്‍ റോഡില്‍ ടെമ്പോ ട്രാവലറില്‍ കാത്തുനില്‍ക്കുകയായിരുന്നു.
പ്രിതിപാല്‍ മംഗളൂരു, ഗോവ, കേരള എന്നിവിടങ്ങളിലായി നേരത്തേ നിരവധി കേസുകളില്‍ പ്രതിയാണ്. പുത്തൂര്‍, ഉടുപ്പി, ബണ്ട്വാള്‍ പോലീസ് സ്റ്റേഷനുകളിലായി മാത്രം ഇയാളുടെ പേരില്‍ 12 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് കടത്തുമായി ഈയിടെ കേരളത്തില്‍ പിടിയിലായ പ്രീതിലാല്‍ കുറച്ചു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആന്ധ്രയിലെ രാജമുന്ധ്രിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യാനായി കഞ്ചാവുമായി നഗരത്തിലെത്തിയതെന്നാണ് ഇയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.