മലയാളിയായ യുവ ശാസ്ത്രജ്ഞന് ഭൗതിക ശാസ്ത്ര പുരസ്ക്കാരം
ബെംഗളൂരു : ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സസ് മികച്ച യുവ ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന ആദ്യത്തെ പുരസ്‌ക്കാരത്തിന് മലയാളിയായ ഡോ. അജിത്ത് പരമേശ്വരന്‍ അര്‍ഹനായി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന് കീഴില്‍ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുന്ന ഡോ. അജിത്ത് പരമേശ്വരന്‍ പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശിയാണ്.
ഗുരുത്വ തരംഗങ്ങളെ കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ പ്രവചനത്തിന് 2015-ല്‍ തെളിവ് കണ്ടെത്തിയ ലൈഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമായിരുന്നു ഡോ. അജിത്ത്. തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോഴുണ്ടാവുന്ന ഗുരുത്വ തരംഗങ്ങളെ പ്രവചിക്കുന്നതില്‍ ഡോ. അജിത്ത് മുഖ്യ പങ്ക് വഹിച്ചിരുന്നു.
കോട്ടയം എം ജി സര്‍വകലാശാലയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ എംഎസ് സി നേടിയ അജിത്ത് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷന്‍ ഫിസിക്‌സില്‍ നിന്നും ഗുരുത്വ തരംഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ള ജ്യോതിശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്‍സസിന്റെ അസോസിയേറ്റ്ഷിപ്പ്, രാമാനുജന്‍ ഫെലോഷിപ്പ്, സിഫാര്‍ – അസ്രയേലി ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് ഫെലോഷിപ്പ് തുടങ്ങിയവയും ഡോ. അജിത്ത് പരമേശ്വരനെ തേടിയെത്തിയിട്ടുണ്ട്. ആര്‍ക്കിടെക്റ്റായ പ്രിയങ്കയാണ് ഭാര്യ. മകള്‍ നിരുപമ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.