സംസ്ഥാനത്തെ ആദ്യ ചെന്നായ സങ്കേതത്തിന് (വുള്‍ഫ് സാങ്ച്വറി) അനുമതി
ബെംഗളൂരു: സംസ്ഥനത്തെ ആദ്യത്തെ ചെന്നായ സങ്കേതത്തിന് ( വുള്‍ഫ് സാങ്ച്വറി) കര്‍ണാടക വന്യ ജീവി ബോര്‍ഡിന്റെ അനുമതി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കിയത്. കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ബങ്കപ്പൂരില്‍ 822.03 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ ആദ്യ ചെന്നായ സങ്കേതം നിര്‍മിക്കുന്നത്. ഇതിന്റെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ചെന്നായകളുടെ എണ്ണം കുറയുന്നത് തടയാനാണ് പ്രത്യേക സങ്കേതം ഒരുക്കുന്നത്. ചെന്നായ്ക്കളുടെ സംരക്ഷണത്തിന് പുറമെ മറ്റ് ജീവികളുടെ സംരക്ഷണവും സങ്കേതത്തില്‍ ഉറപ്പാക്കും.
ഇതോടൊപ്പം ശിവമോഗയിലെ സിര്‍സിയില്‍ മുന്തിഗെ കരെ പക്ഷി സങ്കേതം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊപ്പലിലെ ഇറക്കലഘട്ട് മേഖല കരടി സംരക്ഷണ മേഖലയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാഗല്‍ കോട്ട, ബില്‍ഗി എന്നിവടങ്ങളിലായുള്ള അലമാട്ടി ഡാമിന് സമീപം ചിക്കസംഗമ പക്ഷി സങ്കേതത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.