മൃണ്‍മയം-സങ്കീര്‍ണ്ണമായ പെണ്ണവസ്ഥകളുടെ ആവിഷ്‌കാരം
ബെംഗളൂരു : സങ്കീര്‍ണ്ണമായ പെണ്ണവസ്ഥകളുടെ ലളിതമായ കഥാവിഷ്‌കാരമാണ് പ്രിയ എ എസിന്റെ മൃണ്‍മയം എന്ന് ഡോ പി എസ് ശ്രീകല അഭിപ്രായപ്പെട്ടു. ഞാന്‍ എന്ന ഏകാത്മക ഭാവത്തില്‍ നിന്നും ഞങ്ങള്‍ എന്ന ബഹുമുഖത്വത്തിലേക്ക് അറിയാതെ വഴുതി വീഴുന്ന കുടുംബ ബന്ധങ്ങളുടെ കാപട്യം കൃത്യമായി കഥയിലൂടെ വരച്ചു കാട്ടുന്നുണ്ട് എന്നും അവര്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പ്രിയ എ എസ് എഴുതിയ മൃന്‍മയം എന്ന കഥയെ കുറിച്ചു വാക്കനല്‍ സംഘടിപ്പിച്ച വെബിനാര്‍ കഥാ ചര്‍ച്ച യില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കെ.ആര്‍.കിഷോര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ കഥയെഴുത്തിന്റെ വിവിധ സംഘര്‍ഷാവസ്ഥകളെക്കുറിച്ച് കഥാകാരി പ്രിയ എ എസ് വിശദീകരിച്ചു. അന്തരിച്ച കവി സുഗതകുമാരി, യു. എ. ഖാദര്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, അനില്‍ പനച്ചൂരാന്‍ എന്നിവരെ യോഗം അനുസ്മരിച്ചു.
ഡോ.സീമ ഇറയം, പ്രൊഫ മേരി ജെയിന്‍, ബള്‍കിസ് ബാനു, ടി എം ശ്രീധരന്‍, സുദേവന്‍ പുത്തന്‍ചിറ, കെ.ചന്ദ്രശേഖരന്‍, മണി, തങ്കച്ചന്‍ പന്തളം, പൊന്നമ്മ ദാസ്, വല്ലപ്പുഴ ചന്ദ്രശേഖരന്‍, എം. എസ്. ചന്ദ്രശേഖര്‍, അര്‍ച്ചന സുനില്‍,എന്‍.ആര്‍.ബാബു, ജയേഷ് ആയുര്‍, ജേക്കബ് സാമുവല്‍, ഗോപകുമാര്‍, ഷാജി കോട്ടയം, സുമാംഗി സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശാന്തകുമാര്‍ എലപ്പുള്ളി സ്വാഗതവും മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.