സംസ്ഥാനത്ത് പൾസ് പോളിയൊ വിതരണം നാളെ; ഇത്തവണ തുള്ളിമരുന്ന് സ്വീകരിക്കുന്നത് 64 ലക്ഷം കുട്ടികള്‍
ബെംഗളൂരു: സംസ്ഥാനത്ത് നാളെ നടക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇത്തവണ കര്‍ണാടകയില്‍ 64,07,930 കുട്ടികളാണ് തുള്ളി മരുന്ന് സ്വീകരിക്കുകയെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.
നാളെ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ പോളിയോ യജ്ഞത്തിന്റെ ഉദ്ഘാടനം നടക്കും. അഞ്ച് വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നേരത്തെ വാക്‌സിനെടുത്ത കുട്ടികള്‍ക്കും ഇത്തവണ വാക്‌സിന്‍ എടുക്കണമെന്നും കുട്ടികള്‍ക്ക് ഇത് മൂലം യാതൊരു വിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്നും കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷമായി രാജ്യത്ത് പുതിയ പോളിയോ കേസുകള്‍ ഇല്ലെന്നും ഡോ. സുധാകര്‍ പറഞ്ഞു.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പോളിയോ വിതരണം.
32908 ബൂത്തുകളിലായി 85 ലക്ഷം ഡോസ് പോളിയോ മരുന്നാണ് നാളെ നടക്കുന്ന പോളിയോ വാക്‌സിനേഷനായി തയ്യാറാക്കിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലെ പോളിയോ വിതരണത്തിന്റെ മേല്‍നോട്ടത്തിനായി 6645 ഓളം സംഘത്തെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ 904 മൊബൈല്‍ ടീമുകളും സജ്ജമാണ്. മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.