ബിജെപി എംപി ബച്ചെ ഗൗഡയുടെ മകനും ഹൊസകോട്ടയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയുമായ ശരത് ബച്ചെ ഗൗഡ കോൺഗ്രസിലേക്ക്
ബെംഗളൂരു : ഹൊസകോട്ടയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ശരത് ബച്ചെ ഗൗഡ കോണ്‍ഗ്രസിലേക്ക്. ഈ വരുന്ന 26 ന് ശരത് ബച്ചെ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍.
2019 ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എംടിബി നാഗരാജിനെതിരെ ബിജെപി വിമതനായി മത്സരിച്ചാണ് ശരത് ബച്ചെ ഗൗഡ വിജയിച്ചത്. നേരത്തെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഹോസകോട്ടെ. എംടിബി നാഗരാജായിരുന്നു ഇവിടെ സിറ്റിംഗ് എംഎല്‍എ.എംടിബി നാഗരാജ് ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് ഹൊസകോട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവും ചിക്കബെല്ലാപുര എംപിയുമായ ബി എന്‍ ബച്ചെ ഗൗഡയുടെ മകനാണ് ശരത് ബച്ചെ ഗൗഡ.
അതേ സമയം ശരത്തിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനത്തിനെതിരെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്നും എതിര്‍പ്പുകളുണ്ടായെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഇടപ്പെട്ട് പരിഹരിക്കുകയായിരുന്നു.
കോണ്‍ഗ്രസിലേക്കുള്ള പ്രവേശന ചടങ്ങില്‍ പ്രതിപക്ഷ നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ സംബന്ധിക്കും. നിയമസഭയില്‍ ശരത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അംഗ സംഖ്യ 67ല്‍ നിന്നും 68 ആയി ഉയരും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.