മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരം; ജൂനിയര്‍ തലത്തില്‍ അക്ഷരക്കും സീനിയര്‍ തലത്തില്‍ ഹൃതിക മനോജിനും ഒന്നാം സ്ഥാനം
ബെംഗളൂരു: സുഗത കുമാരി ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ നടത്തിയ ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരം ഓണ്‍ലൈനില്‍ നടന്നു. കര്‍ണാടകയിലെ ആറു മേഖലയില്‍ നിന്നും വിജയിച്ചുവന്ന 24 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. കവി ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ മത്സര പരിപാടി ഉത്ഘാടനം ചെയ്തു.
ജൂനിയര്‍ തല മത്സരത്തില്‍ അക്ഷര.ഒ, മൈഥിലി ദീപു കൃഷ്ണ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ മത്സരത്തില്‍ ഹൃതിക മനോജ് ഒന്നാം സ്ഥാനവും ഭവ്യ ദാസ് രണ്ടാം സ്ഥാനവും നേടി.
ഡോ. സിബി കുര്യന്‍ ,ഡോ.ദീപേഷ് കരിമ്പുങ്കര, ഡോ. ജെനിമോള്‍ കെ വി , ഇന്ദിര ബാലന്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. പ്രസിഡന്റ് കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ: സുജ സൂസന്‍ ജോര്‍ജ്, ഗായികപുഷ്പവതി, മിഷന്‍ കര്‍ണാടക കോര്‍ഡിനേറ്റര്‍ ബിലു. സി.നാരായണന്‍, സെക്രട്ടറി ടോമി ആലുങ്കല്‍, സതീഷ് തോട്ടശ്ശേരി, ശ്രീജേഷ്. പി, ജോമോന്‍ സ്റ്റീഫന്‍, എന്നിവര്‍ സംസാരിച്ചു.
ജിസോ ജോസ്, നൂര്‍ മുഹമ്മദ്, അനൂപ് .കെ, ഹിത വേണുഗോപാലന്‍ മീര നായര്‍ എന്നിവര്‍ പ്രോഗ്രാമിന്റെ സാങ്കേതിക നടത്തിപ്പിന് നേതൃത്വം നല്‍കി.കര്‍ണാടക ചാപ്റ്റര്‍ വിജയികള്‍, മാര്‍ച്ച് 6 ന് മലയാളം മിഷന്‍ ആഗോള തലത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.